നെടുമ്പാശേരിയിൽ വിദേശവനിതയിൽ നിന്നും ലഹരിമരുന്ന് പിടികൂടിയ കേസിൽ അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക്. സിംബാവെക്കാരിയായ ഷാരോൺ ചിക്ക് വാസയെ എൻസിബി കൊച്ചി ബാംഗ്ലൂർ യൂണിറ്റ് സംയുക്ക്തമായി ചോദ്യം ചെയ്യുകയാണ്.
മൂന്ന് സ്ഥലങ്ങളിൽ നൽകാനാണ് ലഹരിമരുന്ന് എത്തിച്ചത്. കൊച്ചി, ബാഗളൂരു, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ലഹരി മരുന്ന് വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നത്. പണം കൈമാറാൻ തീരുമാനിച്ചിരുന്നത് വിദേശത്തും.
സിംബാവെകാരിയായ ഷാരോൺ ചിക് വാസ കൊച്ചിയിലെത്തുന്നത് ഇതാദ്യമാണ്. ബാംഗളൂരുവിലും ഡൽഹിയിലും ഇവർ മുൻപും ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ലഹരി കടത്തിന് പിന്നിൽ അന്തർദേശീയ സംഘമാണെന്നാണ് നിഗമനം.